മന്ത്രി നവാബ് മാലിക്ക് ട്വിറ്ററിലൂടെയും പത്രസമ്മേളങ്ങളിലൂടെയും മകന്‍ സമീര്‍ വാങ്കഡയെയും കുടുംബത്തെയും അതിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് പിതാവ് ധ്യാന്‍ദേവ് വാങ്കഡെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിയില്‍ നിന്നും 1.25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹര്‍ജിയില്‍
ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയിലേക്ക് മന്ത്രി അസ്ലം ഷെയ്ഖിനെയും, മറ്റ് പല മന്ത്രിമാരുടെ മക്കളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് എന്‍ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം ഷെയ്ഖിന്‍റെ വെളിപ്പെടുത്തല്‍.
ലഹരിമരുന്ന് ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നു. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം കൈപ്പറ്റിയതെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പണം നേടിയ 26 കേസുകളുടെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇതിനു മറുപടിയായി സമീർ വാങ്കഡെ തന്നെ രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് ലഹരിക്കടത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്‍റെ മരിച്ചു പോയ അമ്മയേയും , അവരുടെ മതവുമൊക്കെ എന്തിനാണ് ചര്‍ച്ചക്ക് കൊണ്ട് വരുന്നത്. എന്‍റെ മതവുമായി സംശയമുള്ളവര്‍ക്ക് എന്‍റെ ജന്മനാട്ടില്‍ പോയി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ് - സമീര്‍ വാങ്കഡെ പറഞ്ഞു.